Showing posts with label soofiya. Show all posts
Showing posts with label soofiya. Show all posts

Friday, 20 August 2010

കൈരളി കണ്ടെത്തിയ മുസ്ലിം പണ്ഡിതര്‍

"ഇമാം മുദ" അഥവാ "യംഗ് ഇമാം" എന്ന പേരില്‍ മലേഷ്യന്‍ ചാനല്‍ നടത്തിയ ഇസ്ലാമിക പണ്ഡിത റിയാലിറ്റി ഷോ പോയ മാസം ലോക മാധ്യമങ്ങള്‍ വന്‍ പ്രാധാന്യത്തോടെയാണ് റിപ്പോര്‍ട്ട് ചെയ്തത്. ഐഡിയ സ്റ്റാര്‍ സിങ്ങര്‍ ജോബി ജോണിന് ട്രാവന്‍കൂര്‍ ബില്ടെസ് സമ്മാനിച്ച ഫ്ലാറ്റിന്‍റെ മോണിട്ടറി വാല്യു ഒന്നും , "ഇമാം മുദ" അഷ്‌റഫ്‌ മുഹമ്മദ്‌ രിദ്വാണ് സമ്മാനമായി കിട്ടിയില്ലെങ്കിലും മലേഷ്യയിലെ മോസ്റ്റ്‌ പോപ്പുലര്‍ ടി.വി പ്രോഗ്രാം എന്ന ഖ്യാദി പത്ത് എപ്പിസോഡിലൂടെ "ഇമാം മുദ നേടി". സൌദി അറേബ്യയില്‍ ഉന്നത പഠനത്തിനുള്ള സ്കോളര്‍ഷിപ്പും തിരിച്ചു വരുമ്പോള്‍ ഒരു കാറും ലാപ്ടോപ്പും കോലാലംപൂരിലെ ഒരു പള്ളിയില്‍ ഇമാമത് ജോലിയുമാണ് സമ്മാനം. ശോഭ സുരേന്ദ്രന്, എഴുതി വെച്ച മറുപടി വായിക്കാന്‍ പാകത്തില്‍ ചോദ്യം ചോദിക്കുന്ന Asianet ന്യൂസ് ചാനല്‍ അടക്കം ഈ വാര്‍ത്ത നാം മലയാളികള്‍ക്കും എത്തിച്ചു തന്നുകേരള മുസ്ലിം ഉമ്മത്തിന് ഇത് പോലെ ഒരു "ഇമാം മുദയെ" കണ്ടെത്തിക്കൊടുക്കണമെന്നു കൈരളി ചാനല്‍ അന്ന് തന്നെ നിയ്യത്ത് ചെയ്തതാണ്. പക്ഷെ പട്ടുരുമാലിന്റെ ഡയസ് വണ്ണില്‍ നിന്ന് ഡയസ് ത്രീയിലേക്ക് മത്സരാര്തികളെ കൈ പിടിച്ചു കയറ്റി തളര്‍ന്നിരിക്കുമ്പോള്‍ മറ്റൊരു റിയാലിറ്റി ഷോ നടത്തുക പ്രായോഗികമല്ലെന്ന് ബ്രിട്ടാസച്ചായന്‍ മുതല്‍ ഹംസ സാഹിബു വരെയുള്ളവര്‍ക്ക് നല്ല നിശ്ചയമുണ്ട്. അതുകൊണ്ടാണ് പത്ത് എപ്പിസോഡില്‍ നിന്ന് ഒരു ഇമാം മുദ എന്നതിന് പകരം ഒരു വാര്‍ത്ത കൊണ്ട് പത്ത് പണ്ഡിതരെ പത്താം വാര്‍ഷികത്തിന്റെ കൃത്യം മൂന്നു ദിവസം മുന്നേ കൈരളി മുസ്ലിം കേരളത്തിനു സമര്‍പ്പിച്ചത്. നിങ്ങള്‍ക്ക് കാര്യത്തിന്‍റെ കിടപ്പ് മനസ്സിലാവുന്നുണ്ടാവില്ല.ഞാന്‍ വ്യക്തമാക്കാം.
"മദനിയുടെ അരസ്റ്റ്, മുസ്ലിം പണ്ഡിതര്‍ മുഖ്യ മന്ത്രിയെ കണ്ടു, പണ്ഡിതരും ലീഗും രണ്ടു തട്ടില്‍, മദനി വിഷയത്തില്‍ മുസ്ലിം ലീഗ് ഒറ്റപ്പെടുന്നു"സ്വാതന്ത്ര്യ ദിന സായാഹ്നത്തില്‍ ഇടതടവില്ലാതെ കൈരളിയുടെ ഫ്ലാഷ് ന്യൂസ് ആയി വന്ന വാര്‍ത്തയാണിത്. പണ്ഡിതര്‍ മുഖ്യ മന്ത്രിയെ കാണുന്നത് ശരി. അവരെന്തിനാ ലീഗിന്‍റെ മേക്കിട്ട് കയറുന്നത് എന്നായിരുന്നു എന്‍റെ ചിന്ത. "കോട്ടക്കല്‍ കഷായം സമുദായത്തിന് ഗുണം ചെയ്യുമെന്ന്" എനിക്ക് എസ് എം എസ് അയച്ച രിസാല സ്റ്റടി സര്‍ക്കിളുകാരന്‍ മുഹമ്മദലി സഖാഫിയെ വിളിച്ച് വാര്‍ത്തയുടെ നിജസ്ഥിതി ചോദിച്ചു. അദ്ദേഹം അങ്ങനെ ഒരു വിഷയമേ അറിഞ്ഞിട്ടില്ല.പിറ്റേന്നത്തെ പത്രം കണ്ടപ്പോഴാ ഞാന്‍ ശരിക്കും ഞെട്ടിയത്. കൈരളി കണ്ടെത്തിയ പണ്ഡിത സഭയിലെ സീനിയര്‍ മുസ്ലിം പണ്ഡിതര്‍ ഭാസുരേന്ദ്ര ഭാനുവും, നീല ലോഹിത ദാസ നാടാരും ആണെന്ന് പത്രങ്ങളില്‍ ഫോട്ടോ സഹിതം അച്ചടിച്ച്‌ വന്നിരിക്കുന്നു. സംയുക്ത സംഘടനാ പ്രധിനിധി സംഗം മുഖ്യ മന്ത്രിക്കു നിവേദനം നല്‍കി തിരിച്ചു വരുന്നു എന്ന അടിക്കുരുപ്പോടെയാ വഴിത്തിരിവ് പത്രമടക്കം ഫോട്ടോ കൊടുത്തിരിക്കുന്നത്.എന്നിട്ടും എനിക്ക് കണ്ഫ്യുഷന്‍ മാറുന്നില്ല. കൈരളി അങ്ങനെ സ്വാതന്ത്ര്യ ദിനത്തില്‍ വെറുതെ ഒരു പുളു അടിക്കുമോ? കഴിഞ്ഞ പൊന്നാനി പാര്‍ലിമെന്റ് യുദ്ധ സമയത്ത് ഭാനുവും, നാടാരും പൊന്നാനിയില്‍ തംബടിച്ചപ്പോള്‍ ഏതെങ്കിലും കേരള വിമന്‍സ് ഫ്രെണ്ടുകാര്‍ ഇവരെ ലവ് ജിഹാദ് നടത്തി ശഹാദത് ചൊല്ലിച്ചിട്ടുണ്ടാവുമോ?അങ്ങനെ ആവുമെന്ന് കരുതി സമാധാനിക്കാമെന്ന് വെച്ചപ്പോള്‍, നാടാര്‍ മായാവതി ചേച്ചിയുടെ പാര്‍ട്ടി സ്ഥാനാര്‍ഥിയായി നമ്മുടെ തരൂരിനെതിരെ തിരുവനന്തപുരത്തു തന്നെ ഉണ്ടായിരുന്നു എന്ന് എന്‍റെ റൂമിലെ രാഷ്ട്രീയ നിരീക്ഷകന്‍ ഓര്‍മിപ്പിച്ചു. അതോടെ ആ ആലോചനയുടെ സ്കോപ്പും പോയി. ഞാന്‍ വാര്‍ത്ത തീര്‍ത്തും വായിച്ചു . ജൂനിയര്‍ പണ്ഡിതരായി അഡ്വക്കേറ്റ് സിറാജ് (P.D.P ),കെ എ ഷഫീക് (സോളിഡാരിറ്റി) മുഹമ്മദ്‌ അസ്ലം (S.I.O ) എന്നിങ്ങനെ എട്ടുപേര്‍ വേറെയും. എല്ലാം കൊണ്ടും കുശാല്‍. ഒറ്റ വാര്‍ത്ത കൊണ്ട് കേരള മുസ്ലിം സമുദായത്തിന് ഒരുകൂട്ടം പണ്ഡിതരെ തന്ന കൈരളി നീണാള്‍ വാഴട്ടെ.

പിന്‍കുറിപ്പ്: കൈരളിയിലെ മാധ്യമ ലോകം പരിപാടി ഭാസുരേന്ദ്ര ഭാനു മൌലവി തുടര്‍ന്നും അവതരിപ്പിക്കുന്നതാണ്.

Tuesday, 17 August 2010

മദനി ഒരു ഫ്ലാഷ് ബാക്ക്

കോയമ്പത്തൂര്‍ ജയില്‍വാസവും കഴിഞ്ഞു വന്ന മദനി ശംഘുമുഖത്ത് നാല് മന്ത്രി ഏമാന്‍മാരെ സ്റ്റേജില്‍ ഇരുത്തി മുസ്ലിം ലീഗുകാരന്‍ ഫ്രീയായി അന്തര്‍ദേശീയ നിലവാരമുള്ള പീവീസ് സ്‌കൂളില്‍ പഠന സൗകര്യം നല്‍കിയ രണ്ടു മക്കളേയും അരികില്‍ നിര്‍ത്തി മാലോകരോട് പറഞ്ഞത് പറ്റിയതൊക്കെ തെറ്റായിപ്പോയി മക്കളെ, ഇനി പറ്റില്ല, വിമര്‍ശനത്തില്‍ പോലും ഇനി മിതത്വമുണ്ടാവും എന്നൊക്കെയായിരുന്നു. അതു കേട്ട് എന്‍റെ നാട്ടില്‍ വര്‍ഷത്തില്‍ നടക്കുന്ന വഅളു പരിപാടിക്ക് "മദനിയുടെ ജയില്‍ മോചനത്തിന് വേണ്ടി പ്രത്യേകം പ്രാര്‍ഥിക്കാന്‍ നൂറു രൂപ സംഭാവന" എന്ന കുറിപ്പും തുകയും തരുന്ന അമ്മദ് മുസ്ലിയാര്‍ പെരുത്ത് സന്തോഷിച്ചിരുന്നു.ഇനി നല്ല മതപ്രസംഗമാവും മദനി നടത്തുക എന്നതായിരുന്നു മുസ്ലിയാരുടെ പ്രതീക്ഷ. മലബാറിലെ മദനി പ്രസംഗങ്ങള്‍ക്ക് പോകാന്‍ മൂപ്പര്‍ക്ക് വലിയ ആവേശമായിരുന്നു. പക്ഷെ ഹംസത്തുല്‍ ക൪റാറിനു പകരം കോടിയേരിയും ഉമര്‍ മുഖ്താറിനു പകരം സഖാവ്‌ പിണറായിയും പ്രസംഗത്തില്‍ നിറഞ്ഞു നിന്നപ്പോള്‍ മുസ്ലിയാര്‍ സങ്കടപ്പെട്ടു. അതോടെ അമ്മദ് മുസ്ലിയാരുടെ ആവേശം അലിഞ്ഞലിഞ്ഞില്ലതായി.



പിന്നെ ലോകസഭ തെരഞ്ഞെടുപ്പോടെയാണ് മദനി അരങ്ങില്‍ നിറഞ്ഞത്‌ .രാത്രി എന്നും ഡെറ്റോള്‍ ഇട്ടു മുഖം കഴുകുന്ന ഹുസൈന്‍ മാഷെ മുന്നിലിരുത്തി, റബ്ബുല്‍ ആലമീനായ തമ്പുരാനേ ഈ വര്‍ഷം ലീഗിനെ പാഠം പഠിപ്പിക്കണേ എന്ന് സഖാവ് മദനി നീട്ടി ദുആ ഇരക്കുമ്പോള്‍ മൌലാന പിണറായി കലവറയില്ലാതെ ആമീന്‍ പറയുന്ന പടം ഇമെയില്‍ ഉപയോക്താക്കള്‍ക്ക് ഹോട്ട് ഐറ്റം ആയിരുന്നു. പുന്നപ്ര വയലാര്‍ സമര നായകന്‍ സാക്ഷാല്‍ വി എസിനു പോലും കൊടുക്കാത്ത ബഹുമാനാദരവുകള്‍ പാര്‍ടി സെക്രട്ടറി അധസ്ഥിത വര്‍ഗ സംഘ ശക്തിയുടെ മഹാനായ നായകന്‍ മദനി സാഹിബിനു കൊടുക്കുന്നത് കണ്ടപ്പോള്‍ മുന്നിലിരുന്നവര്‍ വിസിലടിച്ചു പ്രോത്സാഹിപ്പിച്ചു. പരിവാര സമേതം വന്ന മദനിക്ക് മുന്നില്‍ കൈ കൂപ്പി നില്‍ക്കുന്ന പിണറായി ഗുജറാത്തില്‍ ജീവന് വേണ്ടി കര്സേവകര്‍ക്ക് മുന്നില്‍ കൈ കൂപ്പിനിന്ന കുതുബുദ്ധീന്‍ അന്‍സാരിയെ ഓര്‍മിപ്പിച്ചു എന്ന് സി പി ഐകാര്‍ അടക്കം പറഞ്ഞു. എല്ലാം കൊണ്ടും ആവെശത്തിമര്‍പ്പിലായ മദനി പതിവ് പോലെ ലീഗിനെതിരെ ആഞ്ഞടിച്ചു. കേരളത്തിലെ മുസ്ലിം പിന്നോക്കാവസ്ഥക്ക്  കാരണം മുസ്ലിം ലീഗാനെന്നു  പ്രസ്താവിച്ചും കളഞ്ഞു.
തെരഞ്ഞെടുപ്പിന്‍റെ പ്രചാരണ ചൂടിലാണ് മദനിയും ചൂടായത്. ചൂടായാല്‍ മൂപ്പര്‍ക്ക് ഒട്ടും കണ്ട്രോള്‍ കിട്ടൂല എന്നത് സൂഫിയക്കും ചാനല്‍ പ്രേക്ഷകര്‍ക്കും ഒരുപോലെ അറിയാം. തൊഴിലുറപ്പ് പദ്ധധിയും ആണവ കരാറും, നാടിന്‍റെ വികസനവുമൊക്കെ മാര്‍കിസ്റ്റും, ലീഗും, കൊണ്ഗ്രസ്സും പ്രചാരണ ആയുധമാക്കിയപ്പോള്‍ മൂപ്പര്‍ ഉന്നയിച്ചത് "ഷാഹിദ കമാല്‍ നിസ്കരിക്കാറില്ല" എന്നതായിരുന്നു. മുസ്ലിം കേന്ദ്രമായ തളിപ്പറമ്പില്‍ വെച്ച് കാസര്‍ക്കൊട്ടെക്ക്‌ ചൂണ്ടി ഇങ്ങനെ പറഞ്ഞപ്പോള്‍ പാവം ഗള്‍ഫുകാരന്‍ കമാലിന്റെ ഭാര്യ പൊട്ടിക്കരഞ്ഞു. ഇത് കണ്ടപ്പോള്‍ എനിക്ക് കണ്ഫ്യുഷനായി. പുതിയ ലോകസഭയില്‍ മുസ്ലിംകളൊക്കെ നിസ്കരിക്കുന്നവരാകണോ. കഴിഞ്ഞ തവണ അതു വേണ്ടെന്നു കട്ടായം. ടി കെ ഹംസാക്ക മെമ്പരായുല്ലപ്പോള്‍ അങ്ങനെ ഒരു സംശയത്തിനു പോലും ഇടമില്ല. മളുലൂമിന്റെ (അക്രമിക്കപ്പെട്ടവന്‍) പ്രാര്‍ഥനക്കും ദൈവത്തിനുമിടയില്‍ മറയില്ല എന്ന നബി വചനം അമ്മദ് മുസ്ലിയാര്‍ അന്നും ഓര്‍മിപ്പിച്ചിരുന്നു. അത് സത്യമായിപ്പുലരാന്‍ അധികമൊന്നും കാത്തിരിക്കേണ്ടി വന്നില്ല . ഷാഹിദ കമാലിന്റെ കണ്ണ് നീര്‍ കണ്ടു ചിരിച്ചവര്‍ ഇന്ന് സ്വന്തം കവിള്‍തടം തുടക്കുന്നു.
തിരുവനന്തപുരം മുതല്‍ പയ്യന്നൂര്‍ വരെ ലീഗിനെ ഭസ്മീകരിക്കുമെന്ന് സ്വാമിജിയെയും അടുത്തിരുത്തി ആക്രോശിച്ച മദനി തിരിച്ചു കോട്ടയത്തെത്ത്തിയപ്പോള്‍ പത്ര ലേഖകര്‍ക്ക് മുന്നില്‍ പൊട്ടിപ്പൊട്ടിക്കരഞ്ഞു. ലീഗിന്റെയും പാകിസ്ഥാനിന്റെയും കൊടിക്ക്‌ ഒരേ കളറായതില്‍ സങ്കടപ്പെട്ടു കൊണ്ടായിരുന്നു ആദ്യത്തെ കരച്ചില്‍. ഇടയ്ക്കു "നിങ്ങളുടെ കരച്ചിലിനേക്കാള്‍ സൂഫിയതാത്തയുടെ കരച്ചിലിനാണ് സൗന്ദര്യം" എന്ന് "ബ്രിട്ടാസുപദേശം" കിട്ടിയപ്പോള്‍ മൂപ്പര്‍ തക്ബീര്‍ ചൊല്ലി അതു പാസ്സാക്കി. അങ്ങനെ ഒന്‍പതര വര്‍ഷത്തിനു ശേഷം പുറത്തേക്ക് വരുന്ന ഹബീബായ പുതിയാപ്ലയെ സ്വീകരിക്കാന്‍ പോയപ്പോള്‍ പോലും മുഖം മറച്ച സ്വാലിഹതായ സൂഫിയ ജോണ്‍ ബ്രിട്ടാസിന്റെ മുന്നില്‍ സ്വന്തം ഇക്കാക്കയുടെ മുന്നില്‍ ഇരിക്കുന്നത് പോലെ മുട്ടോടു മുട്ട് ചേര്‍ത്ത് വെച്ച് കണ്ണുനീര്‍ കവിളത്തോഴുക്കി പറഞ്ഞത് അദ്വാനിജി കാണിച്ച മര്യാദ പോലും കുഞ്ഞാലിക്കുട്ടി കാനിച്ചില്ലെന്നായിരുന്നു. ഇങ്ങനെയൊക്കെ ലീഗിനെ കുത്തിയിട്ടും പിന്നെയും പിന്നെയും കുത്തിയിട്ടും മദനി മലര്‍ന്നു കിടക്കുന്ന ഈ നേരത്ത് ലീഗെന്തു കൊണ്ടാ തിരിച്ചു കുത്താത്തത് എന്നാണ് ഞാന്‍ കുണ്ടിതപ്പെടുന്നത്.