പിന്നെ ലോകസഭ തെരഞ്ഞെടുപ്പോടെയാണ് മദനി അരങ്ങില്‍ നിറഞ്ഞത് .രാത്രി എന്നും ഡെറ്റോള്‍ ഇട്ടു മുഖം കഴുകുന്ന ഹുസൈന്‍ മാഷെ മുന്നിലിരുത്തി, റബ്ബുല്‍ ആലമീനായ തമ്പുരാനേ ഈ വര്‍ഷം ലീഗിനെ പാഠം പഠിപ്പിക്കണേ എന്ന് സഖാവ് മദനി നീട്ടി ദുആ ഇരക്കുമ്പോള്‍ മൌലാന പിണറായി കലവറയില്ലാതെ ആമീന്‍ പറയുന്ന പടം ഇമെയില്‍ ഉപയോക്താക്കള്‍ക്ക് ഹോട്ട് ഐറ്റം ആയിരുന്നു. പുന്നപ്ര വയലാര്‍ സമര നായകന്‍ സാക്ഷാല്‍ വി എസിനു പോലും കൊടുക്കാത്ത ബഹുമാനാദരവുകള്‍ പാര്‍ടി സെക്രട്ടറി അധസ്ഥിത വര്‍ഗ സംഘ ശക്തിയുടെ മഹാനായ നായകന്‍ മദനി സാഹിബിനു കൊടുക്കുന്നത് കണ്ടപ്പോള്‍ മുന്നിലിരുന്നവര്‍ വിസിലടിച്ചു പ്രോത്സാഹിപ്പിച്ചു. പരിവാര സമേതം വന്ന മദനിക്ക് മുന്നില്‍ കൈ കൂപ്പി നില്‍ക്കുന്ന പിണറായി ഗുജറാത്തില്‍ ജീവന് വേണ്ടി കര്സേവകര്‍ക്ക് മുന്നില്‍ കൈ കൂപ്പിനിന്ന കുതുബുദ്ധീന്‍ അന്‍സാരിയെ ഓര്‍മിപ്പിച്ചു എന്ന് സി പി ഐകാര്‍ അടക്കം പറഞ്ഞു. എല്ലാം കൊണ്ടും ആവെശത്തിമര്‍പ്പിലായ മദനി പതിവ് പോലെ ലീഗിനെതിരെ ആഞ്ഞടിച്ചു. കേരളത്തിലെ മുസ്ലിം പിന്നോക്കാവസ്ഥക്ക് കാരണം മുസ്ലിം ലീഗാനെന്നു പ്രസ്താവിച്ചും കളഞ്ഞു.
തെരഞ്ഞെടുപ്പിന്‍റെ പ്രചാരണ ചൂടിലാണ് മദനിയും ചൂടായത്. ചൂടായാല്‍ മൂപ്പര്‍ക്ക് ഒട്ടും കണ്ട്രോള്‍ കിട്ടൂല എന്നത് സൂഫിയക്കും ചാനല്‍ പ്രേക്ഷകര്‍ക്കും ഒരുപോലെ അറിയാം. തൊഴിലുറപ്പ് പദ്ധധിയും ആണവ കരാറും, നാടിന്‍റെ വികസനവുമൊക്കെ മാര്‍കിസ്റ്റും, ലീഗും, കൊണ്ഗ്രസ്സും പ്രചാരണ ആയുധമാക്കിയപ്പോള്‍ മൂപ്പര്‍ ഉന്നയിച്ചത് "ഷാഹിദ കമാല്‍ നിസ്കരിക്കാറില്ല" എന്നതായിരുന്നു. മുസ്ലിം കേന്ദ്രമായ തളിപ്പറമ്പില്‍ വെച്ച് കാസര്‍ക്കൊട്ടെക്ക് ചൂണ്ടി ഇങ്ങനെ പറഞ്ഞപ്പോള്‍ പാവം ഗള്‍ഫുകാരന്‍ കമാലിന്റെ ഭാര്യ പൊട്ടിക്കരഞ്ഞു. ഇത് കണ്ടപ്പോള്‍ എനിക്ക് കണ്ഫ്യുഷനായി. പുതിയ ലോകസഭയില്‍ മുസ്ലിംകളൊക്കെ നിസ്കരിക്കുന്നവരാകണോ. കഴിഞ്ഞ തവണ അതു വേണ്ടെന്നു കട്ടായം. ടി കെ ഹംസാക്ക മെമ്പരായുല്ലപ്പോള്‍ അങ്ങനെ ഒരു സംശയത്തിനു പോലും ഇടമില്ല. മളുലൂമിന്റെ (അക്രമിക്കപ്പെട്ടവന്‍) പ്രാര്‍ഥനക്കും ദൈവത്തിനുമിടയില്‍ മറയില്ല എന്ന നബി വചനം അമ്മദ് മുസ്ലിയാര്‍ അന്നും ഓര്‍മിപ്പിച്ചിരുന്നു. അത് സത്യമായിപ്പുലരാന്‍ അധികമൊന്നും കാത്തിരിക്കേണ്ടി വന്നില്ല . ഷാഹിദ കമാലിന്റെ കണ്ണ് നീര്‍ കണ്ടു ചിരിച്ചവര്‍ ഇന്ന് സ്വന്തം കവിള്‍തടം തുടക്കുന്നു.
തിരുവനന്തപുരം മുതല്‍ പയ്യന്നൂര്‍ വരെ ലീഗിനെ ഭസ്മീകരിക്കുമെന്ന് സ്വാമിജിയെയും അടുത്തിരുത്തി ആക്രോശിച്ച മദനി തിരിച്ചു കോട്ടയത്തെത്ത്തിയപ്പോള്‍ പത്ര ലേഖകര്‍ക്ക് മുന്നില്‍ പൊട്ടിപ്പൊട്ടിക്കരഞ്ഞു. ലീഗിന്റെയും പാകിസ്ഥാനിന്റെയും കൊടിക്ക് ഒരേ കളറായതില്‍ സങ്കടപ്പെട്ടു കൊണ്ടായിരുന്നു ആദ്യത്തെ കരച്ചില്‍. ഇടയ്ക്കു "നിങ്ങളുടെ കരച്ചിലിനേക്കാള്‍ സൂഫിയതാത്തയുടെ കരച്ചിലിനാണ് സൗന്ദര്യം" എന്ന് "ബ്രിട്ടാസുപദേശം" കിട്ടിയപ്പോള്‍ മൂപ്പര്‍ തക്ബീര്‍ ചൊല്ലി അതു പാസ്സാക്കി. അങ്ങനെ ഒന്‍പതര വര്‍ഷത്തിനു ശേഷം പുറത്തേക്ക് വരുന്ന ഹബീബായ പുതിയാപ്ലയെ സ്വീകരിക്കാന്‍ പോയപ്പോള്‍ പോലും മുഖം മറച്ച സ്വാലിഹതായ സൂഫിയ ജോണ്‍ ബ്രിട്ടാസിന്റെ മുന്നില്‍ സ്വന്തം ഇക്കാക്കയുടെ മുന്നില്‍ ഇരിക്കുന്നത് പോലെ മുട്ടോടു മുട്ട് ചേര്‍ത്ത് വെച്ച് കണ്ണുനീര്‍ കവിളത്തോഴുക്കി പറഞ്ഞത് അദ്വാനിജി കാണിച്ച മര്യാദ പോലും കുഞ്ഞാലിക്കുട്ടി കാനിച്ചില്ലെന്നായിരുന്നു. ഇങ്ങനെയൊക്കെ ലീഗിനെ കുത്തിയിട്ടും പിന്നെയും പിന്നെയും കുത്തിയിട്ടും മദനി മലര്‍ന്നു കിടക്കുന്ന ഈ നേരത്ത് ലീഗെന്തു കൊണ്ടാ തിരിച്ചു കുത്താത്തത് എന്നാണ് ഞാന്‍ കുണ്ടിതപ്പെടുന്നത്.

