Showing posts with label muslim. Show all posts
Showing posts with label muslim. Show all posts

Friday, 20 August 2010

കൈരളി കണ്ടെത്തിയ മുസ്ലിം പണ്ഡിതര്‍

"ഇമാം മുദ" അഥവാ "യംഗ് ഇമാം" എന്ന പേരില്‍ മലേഷ്യന്‍ ചാനല്‍ നടത്തിയ ഇസ്ലാമിക പണ്ഡിത റിയാലിറ്റി ഷോ പോയ മാസം ലോക മാധ്യമങ്ങള്‍ വന്‍ പ്രാധാന്യത്തോടെയാണ് റിപ്പോര്‍ട്ട് ചെയ്തത്. ഐഡിയ സ്റ്റാര്‍ സിങ്ങര്‍ ജോബി ജോണിന് ട്രാവന്‍കൂര്‍ ബില്ടെസ് സമ്മാനിച്ച ഫ്ലാറ്റിന്‍റെ മോണിട്ടറി വാല്യു ഒന്നും , "ഇമാം മുദ" അഷ്‌റഫ്‌ മുഹമ്മദ്‌ രിദ്വാണ് സമ്മാനമായി കിട്ടിയില്ലെങ്കിലും മലേഷ്യയിലെ മോസ്റ്റ്‌ പോപ്പുലര്‍ ടി.വി പ്രോഗ്രാം എന്ന ഖ്യാദി പത്ത് എപ്പിസോഡിലൂടെ "ഇമാം മുദ നേടി". സൌദി അറേബ്യയില്‍ ഉന്നത പഠനത്തിനുള്ള സ്കോളര്‍ഷിപ്പും തിരിച്ചു വരുമ്പോള്‍ ഒരു കാറും ലാപ്ടോപ്പും കോലാലംപൂരിലെ ഒരു പള്ളിയില്‍ ഇമാമത് ജോലിയുമാണ് സമ്മാനം. ശോഭ സുരേന്ദ്രന്, എഴുതി വെച്ച മറുപടി വായിക്കാന്‍ പാകത്തില്‍ ചോദ്യം ചോദിക്കുന്ന Asianet ന്യൂസ് ചാനല്‍ അടക്കം ഈ വാര്‍ത്ത നാം മലയാളികള്‍ക്കും എത്തിച്ചു തന്നുകേരള മുസ്ലിം ഉമ്മത്തിന് ഇത് പോലെ ഒരു "ഇമാം മുദയെ" കണ്ടെത്തിക്കൊടുക്കണമെന്നു കൈരളി ചാനല്‍ അന്ന് തന്നെ നിയ്യത്ത് ചെയ്തതാണ്. പക്ഷെ പട്ടുരുമാലിന്റെ ഡയസ് വണ്ണില്‍ നിന്ന് ഡയസ് ത്രീയിലേക്ക് മത്സരാര്തികളെ കൈ പിടിച്ചു കയറ്റി തളര്‍ന്നിരിക്കുമ്പോള്‍ മറ്റൊരു റിയാലിറ്റി ഷോ നടത്തുക പ്രായോഗികമല്ലെന്ന് ബ്രിട്ടാസച്ചായന്‍ മുതല്‍ ഹംസ സാഹിബു വരെയുള്ളവര്‍ക്ക് നല്ല നിശ്ചയമുണ്ട്. അതുകൊണ്ടാണ് പത്ത് എപ്പിസോഡില്‍ നിന്ന് ഒരു ഇമാം മുദ എന്നതിന് പകരം ഒരു വാര്‍ത്ത കൊണ്ട് പത്ത് പണ്ഡിതരെ പത്താം വാര്‍ഷികത്തിന്റെ കൃത്യം മൂന്നു ദിവസം മുന്നേ കൈരളി മുസ്ലിം കേരളത്തിനു സമര്‍പ്പിച്ചത്. നിങ്ങള്‍ക്ക് കാര്യത്തിന്‍റെ കിടപ്പ് മനസ്സിലാവുന്നുണ്ടാവില്ല.ഞാന്‍ വ്യക്തമാക്കാം.
"മദനിയുടെ അരസ്റ്റ്, മുസ്ലിം പണ്ഡിതര്‍ മുഖ്യ മന്ത്രിയെ കണ്ടു, പണ്ഡിതരും ലീഗും രണ്ടു തട്ടില്‍, മദനി വിഷയത്തില്‍ മുസ്ലിം ലീഗ് ഒറ്റപ്പെടുന്നു"സ്വാതന്ത്ര്യ ദിന സായാഹ്നത്തില്‍ ഇടതടവില്ലാതെ കൈരളിയുടെ ഫ്ലാഷ് ന്യൂസ് ആയി വന്ന വാര്‍ത്തയാണിത്. പണ്ഡിതര്‍ മുഖ്യ മന്ത്രിയെ കാണുന്നത് ശരി. അവരെന്തിനാ ലീഗിന്‍റെ മേക്കിട്ട് കയറുന്നത് എന്നായിരുന്നു എന്‍റെ ചിന്ത. "കോട്ടക്കല്‍ കഷായം സമുദായത്തിന് ഗുണം ചെയ്യുമെന്ന്" എനിക്ക് എസ് എം എസ് അയച്ച രിസാല സ്റ്റടി സര്‍ക്കിളുകാരന്‍ മുഹമ്മദലി സഖാഫിയെ വിളിച്ച് വാര്‍ത്തയുടെ നിജസ്ഥിതി ചോദിച്ചു. അദ്ദേഹം അങ്ങനെ ഒരു വിഷയമേ അറിഞ്ഞിട്ടില്ല.പിറ്റേന്നത്തെ പത്രം കണ്ടപ്പോഴാ ഞാന്‍ ശരിക്കും ഞെട്ടിയത്. കൈരളി കണ്ടെത്തിയ പണ്ഡിത സഭയിലെ സീനിയര്‍ മുസ്ലിം പണ്ഡിതര്‍ ഭാസുരേന്ദ്ര ഭാനുവും, നീല ലോഹിത ദാസ നാടാരും ആണെന്ന് പത്രങ്ങളില്‍ ഫോട്ടോ സഹിതം അച്ചടിച്ച്‌ വന്നിരിക്കുന്നു. സംയുക്ത സംഘടനാ പ്രധിനിധി സംഗം മുഖ്യ മന്ത്രിക്കു നിവേദനം നല്‍കി തിരിച്ചു വരുന്നു എന്ന അടിക്കുരുപ്പോടെയാ വഴിത്തിരിവ് പത്രമടക്കം ഫോട്ടോ കൊടുത്തിരിക്കുന്നത്.എന്നിട്ടും എനിക്ക് കണ്ഫ്യുഷന്‍ മാറുന്നില്ല. കൈരളി അങ്ങനെ സ്വാതന്ത്ര്യ ദിനത്തില്‍ വെറുതെ ഒരു പുളു അടിക്കുമോ? കഴിഞ്ഞ പൊന്നാനി പാര്‍ലിമെന്റ് യുദ്ധ സമയത്ത് ഭാനുവും, നാടാരും പൊന്നാനിയില്‍ തംബടിച്ചപ്പോള്‍ ഏതെങ്കിലും കേരള വിമന്‍സ് ഫ്രെണ്ടുകാര്‍ ഇവരെ ലവ് ജിഹാദ് നടത്തി ശഹാദത് ചൊല്ലിച്ചിട്ടുണ്ടാവുമോ?അങ്ങനെ ആവുമെന്ന് കരുതി സമാധാനിക്കാമെന്ന് വെച്ചപ്പോള്‍, നാടാര്‍ മായാവതി ചേച്ചിയുടെ പാര്‍ട്ടി സ്ഥാനാര്‍ഥിയായി നമ്മുടെ തരൂരിനെതിരെ തിരുവനന്തപുരത്തു തന്നെ ഉണ്ടായിരുന്നു എന്ന് എന്‍റെ റൂമിലെ രാഷ്ട്രീയ നിരീക്ഷകന്‍ ഓര്‍മിപ്പിച്ചു. അതോടെ ആ ആലോചനയുടെ സ്കോപ്പും പോയി. ഞാന്‍ വാര്‍ത്ത തീര്‍ത്തും വായിച്ചു . ജൂനിയര്‍ പണ്ഡിതരായി അഡ്വക്കേറ്റ് സിറാജ് (P.D.P ),കെ എ ഷഫീക് (സോളിഡാരിറ്റി) മുഹമ്മദ്‌ അസ്ലം (S.I.O ) എന്നിങ്ങനെ എട്ടുപേര്‍ വേറെയും. എല്ലാം കൊണ്ടും കുശാല്‍. ഒറ്റ വാര്‍ത്ത കൊണ്ട് കേരള മുസ്ലിം സമുദായത്തിന് ഒരുകൂട്ടം പണ്ഡിതരെ തന്ന കൈരളി നീണാള്‍ വാഴട്ടെ.

പിന്‍കുറിപ്പ്: കൈരളിയിലെ മാധ്യമ ലോകം പരിപാടി ഭാസുരേന്ദ്ര ഭാനു മൌലവി തുടര്‍ന്നും അവതരിപ്പിക്കുന്നതാണ്.