Friday 25 February 2011

ഫെയിസ്ബുക്ക് പേര് മാറ്റേണ്ടി വരുമോ ?


ആണും പെണ്ണുമായി അറുപതു കോടി ആളുകള്‍ യൂസ് ചെയ്യുന്ന ഫെയിസ്ബുക്കിന്‍റെ പേരല്ല. ഫെയിസ്ബുക്ക് ഇബ്രാഹിം എന്ന പെണ്‍കുട്ടിയുടെ പേരിനെ കുറിച്ചാണ് എന്‍റെ ആധി. ഈജിപ്തുകാര്‍ പതിനെട്ട് നാളുകള്‍ നീണ്ട വിപ്ലവത്തിനൊടുവില്‍ ഹുസ്നി മുബാറകിന്‍റെ അണ്‍  ഇന്‍സ്റ്റാള്‍മെന്‍റ്   ആഘോഷിക്കുമ്പോള്‍ ജമാല്‍ ഇബ്രാഹിം എന്ന ഇരുപതു കാരനാണ് തന്‍റെ ആദ്യത്തെ കണ്മനിക്ക് ഫെയിസ്ബുക്ക് ഇബ്രാഹിം എന്ന് പേരിട്ടത്. വിപ്ലവ സംഘാടനത്തില്‍ സോഷ്യല്‍ നെറ്റ്വര്‍ക്ക് ഗ്രൂപ്പ് ആയ  ഫെയിസ്ബുക്കിന്‍റെ റോളിനുള്ള നന്ദി സൂചകമായാണ് മോള്‍ക്ക്‌ പേര് വെച്ചതെന്നാണ്  ബേബി ഗിഫ്റ്റു മായെത്തുന്ന നാട്ടുകാരോട് ജമാല്‍ ഇബ്രാഹിം ആവേശത്തോടെ പറയുന്നത്. 
മലബാറിലെ മുസ്ലിം കുടുംബങ്ങളില്‍ ഷക്കീല എന്ന പേര് സാധാരണമായിരുന്നു .ഈ പേരുള്ള ഒരു മാദകത്തിടമ്പ്  സിനിമാ ലോകത്തേക്ക് ഒരുംബെട്ടിറങ്ങിയപ്പോള്‍ സ്വന്തം പേര് നീട്ടിയും കുറുക്കിയും ഞാന്‍ ഷക്കീല യല്ല എന്ന് പറയേണ്ടി വന്നു നാട്ടിലെ മങ്കമാര്‍ക്ക്. എന്നെ ഷാക്കില എന്ന് വിളിച്ചാല്‍ മതി എന്ന ഉപദേശം എനിക്കും കിട്ടി ഒരു കൂട്ടുകാരിയില്‍ നിന്ന്. ഒരു മോനുണ്ടാവുമ്പോള്‍ സര്‍ഫ്രാസ് എന്ന പേര്‍ഷ്യന്‍ പേര് കൂട്ടി സര്‍ഫ്രാസ് മുഹമ്മദ് എന്ന് വിളിക്കണമെന്ന് കല്യാണം നിശ്ചയിച്ചപ്പോള്‍ തന്നെ ഞാന്‍ നിയ്യത്ത് ചെയ്തിരുന്നു. കെട്ട്യോളോടും പറഞ്ഞതായിരുന്നു എന്‍റെ മോഹം, കുറ്റം പറയരുതല്ലോ അവള്‍ക്കും ആ പേര് പിടിച്ചു. കഴിഞ്ഞ ജൂണ്‍ മുപ്പതിനു മോന്‍ പിറന്നു, അപ്പോഴേക്ക് ആ പേര് ടെററിസ്റ്റ് ലിസ്റ്റില്‍  ഇടം നേടിയിരുന്നു. അങ്ങനെ എന്‍റെ സ്വപ്നങ്ങളില്‍ താലോലം പാടിയ സര്‍ഫ്രാസ് എന്ന ബ്യുട്ടിഫുള്‍ നെയിം എന്‍.ഐ.എ ക്കു മുന്നില്‍ സറണ്ടര്‍ ചെയ്യേണ്ടി വന്നു. 
ഷക്കീലയും, സര്‍ഫ്രാസും ഫെയിസ്ബുക്കുമായി എങ്ങനെ സാമ്യപ്പെടും എന്നതാവും നിങ്ങളുടെ കണ്‍ഫ്യുഷന്‍. സോഷ്യല്‍ നെറ്റ് വര്‍ക്കിനു പകരം ആന്‍റി സോഷ്യല്‍ നെറ്റ്വര്‍ക്ക് എന്ന് ഫെയിസ്ബുക്കിനെ വിശേഷിപ്പിക്കണമെന്നു പറയുന്നത് ഞാനും എന്‍റെ നാട്ടുകാരുമല്ല. മാര്‍ക്ക് സക്കര്‍ബര്‍ഗ് എന്ന ഫെയിസ്ബുക്ക് പിതാവിന്‍റെ നാട്ടുകാര്‍ തന്നെയാ.
അമേരിക്കന്‍ കൌമാരക്കാരെ അസന്തുഷ്ടരായി കാണുന്നതിന് കാരണം ഫെയിസ്ബുക്ക് ഉപയോഗമാണെന്ന് സ്റ്റാന്ഡ് ഫോര്‍ഡ് യൂനിവേര്‍സിറ്റി സൈക്കോളജി ഡിപ്പാര്‍ട്ട് മെന്‍റ് പഠന റിപ്പോര്‍ട്ട് പറയുന്നു. കൂട്ടുകാരുടെ പ്രൊഫൈലില്‍ കാണുന്ന സന്തോഷ നിമിഷങ്ങളുടെ ഫോട്ടോകള്‍, എതിര്‍ ലിംഗത്തിലെ  കൂട്ടുകാരുടെ എണ്ണം തുടങ്ങിയവ അവന്‍റെ  കൃത്രിമ സന്തോഷം എന്‍റെതിനോട് ചേര്‍ത്തു പിടിച്ചു നോക്കാന്‍ പ്രേരിപ്പിക്കുകയും എന്നെ ഡിസ് ഹേപ്പി മൂഡിലേക്ക് നയിക്കുകയും ചെയ്യുന്നു എന്നാണു പഠന റിപ്പോര്‍ട്ട്. 
 5346 വിവാഹ മോചന കേസ് പരിശോധിച്ച  ന്യു ജെര്‍സിയിലെ അഭിഭാഷക സംഘം കണ്ടെത്തിയത് 20 % ഡൈവേര്‍സുകള്‍ക്കും മൂല കാരണം ഫെയിസ്ബുക്കിലെ എതിര്‍ലിംഗ ബന്ധമാണെന്നാണ് .ഫെയിസ്ബുക്കിനെ അധിവിദഗ്ധമായി ഉപയോഗിക്കുന്നത് അമേരിക്കയിലെ അഭിഭാഷകരാണെന്നതും ശ്രദ്ധേയമാണ്. ഡൈവേര്‍സ് എന്ന ആവശ്യവുമായി സമീപിക്കുന്നവരില്‍ നിന്ന് ലോ ഫേം ആദ്യം എഴുതി വാങ്ങുന്നത് പാര്‍ട്നറുടെ ഫെയിസ്ബുക്ക് ഐ.ഡിയാണ്.ചാറ്റിങ്ങിന്‍റെ നല്ല മൂഡില്‍ അടിച്ചു വിട്ട സെക്സില്‍ മുക്കിയ സന്ദേശങ്ങള്‍ സ്പൈ വര്‍ക്കിലൂടെ കലക്ട് ചെയ്ത് കോടതിയില്‍ എവിടന്‍സ് ആയി എത്തുമ്പോഴാണ് പാര്‍ട്ണര്‍ ഞെട്ടുന്നതും പൊട്ടുന്നതും. ആസക്തിയുടെ പാരമ്യത്തില്‍ പറഞ്ഞു വിട്ടതൊക്കെ രേഖപ്പെടുത്തി കയ്യില്‍ കിട്ടുമ്പോള്‍ "ദൈവമേ..ഞാന്‍ പറയാത്തതൊന്നും ഇതിലില്ല" എന്ന് നിലവിളിക്കേണ്ടി വരുന്നു പാവം ഇര.
അമേരിക്കന്‍ അക്കാദമി ഓഫ് മേട്രിമോണിയാല്‍ ലോയേര്‍സ് പറയുന്നത്  81 % അംഗങ്ങളും ഇത്തരം കേസുകളില്‍ മെറ്റിരിയല്‍ എവിടന്‍സ് തപ്പിയെടുക്കുന്നത് സോഷ്യല്‍ നെറ്റ് വര്‍ക്കിങ്ങ് ഗ്രൂപ്പുകളില്‍ നിനാണെന്നാ.ഇങ്ങനെ മൊഴി ചൊല്ലല്‍ ചടങ്ങിനു വേണ്ട സഹായം ചെയ്ത് ദാമ്പത്യ മാര്‍ക്കറ്റിലെ വില്ലനായി വിലസുന്ന ഫെയിസ്ബുക്കിന്‍റെ പേരും വഹിച്ച് ഒരു സുന്ദരിപ്പെണ്ണിന് മാന്യമായി നടക്കാന്‍ കഴിയുമോ ? ഫെയിസ്ബുക്ക് ഇബ്രാഹിം പേര് മാറ്റേണ്ടി വരുമോ ?. 

പിന്‍കുറി: ആറ് വര്ഷം കഴിഞ്ഞ് ഒന്നാം ക്ലാസ്സിലെ ഹാജര്‍ വിളിക്കുന്ന മേരി ടീച്ചര്‍ വിളിക്കുന്ന പേരുകള്‍ ഇങ്ങനെ ആവും. ഗൂഗിള്‍ അദ്നാന്‍, യുട്യുബ് ജോഷന്‍,ട്വിട്ടര്‍ ഹരിദാസ്.പിന്നീട്  ഗൂഗിളും ഫെയിസ്ബുക്കുമായുള്ള കശപിശ  മേരി ടീച്ചര്‍ തീര്‍ക്കുന്നതും നമുക്ക് കാണാന്‍ കാത്തിരിക്കാം. 

1 comment:

  1. ഞാന്‍ മോള്‍ക്ക്‌ ബ്ലൂട്ടൂത്ത് എന്ന് പേരിടാന്‍ തീരുമാനിച്ചു.

    ReplyDelete