Showing posts with label muslim league. Show all posts
Showing posts with label muslim league. Show all posts

Sunday, 6 March 2011

നാദാപുരം സ്ഫോടനം; വസ്തുത അറിയണം


അഞ്ച് ചെറുപ്പക്കാര്‍ നാദാപുരത്തിനടുത്ത് നരിക്കാട്ടെരിയില്‍ ദാരുണമായി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വരുന്ന പ്രതികരണങ്ങള്‍  വായിച്ച് മനസ്സ് നൊമ്പരപ്പെട്ടത്‌ കൊണ്ടാണ് വാര്‍ത്തയുടെ മറുവായന നടത്താന്‍ ഞാന്‍ മുതിരുന്നത്. 
അന്തര്‍ദേശീയ ഭീകരവാദ ബന്ധത്തിന്റെ പ്രതിഫലനമാണ് നരിക്കാട്ടെരിയില്‍ കണ്ടതെന്ന് വാടിക്കല്‍ രാമകൃഷ്ണന്‍ കൊലക്കേസിലെ ഒന്നാം പ്രതി പിണറായി സഖാവ് തട്ടി വിടുന്നു. കണ്ണൂരില്‍ ചോരപ്പുഴ ഒഴുകിയ നാളില്‍ രണ്ടു വേതാള വര്‍ഗത്തെ ഇരു ഭാഗങ്ങളിലുമിരുത്തി സമാധാനത്തിന്റെ ആല്‍ഫബെറ്റ്സ് ചൊല്ലിപ്പടിപ്പിച്ച ഇ.അഹമ്മദിനെ നരിക്കാട്ടെരി സംഭവത്തില്‍ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കണമെന്ന് ശുംഭന്‍ ജയരാജ മഹാരാജാവ് കല്‍പ്പിക്കുന്നു. ലീഗ് സമാധാന അന്തരീക്ഷം തകര്‍ക്കാനൊരുങ്ങുന്നു എന്ന് ഫെയിസ് ബുക്ക് സഖാക്കള്‍ നിരന്തരം പോസ്റ്റുന്നു.അനിവാര്യമാണ് ഒരു വിശകലനമെന്ന് തോന്നി. 
ഫെബ്രുവരി 25 വെള്ളിയാഴ്ച നേരം വെളുപ്പിന് തന്നെ നാദാപുരത്തുകാര്‍ കേട്ടത് സി.പി.എം പാര്‍ട്ടി ഗ്രാമമായ പയന്തോങ്ങില്‍ നിന്നുള്ള ക്രൂരമായ അക്രമത്തിന്റെ വാര്‍ത്തകളായിരുന്നു.നരിക്കാട്ടെരി അടക്കമുള്ള സമീപ ഗ്രാമങ്ങളില്‍ നിന്ന് വിവരമറിഞ്ഞ് വന്നവര്‍ ഹൃദയ ഭേദകമായ കാഴ്ച്ചകള്‍ക്ക് മുന്നില്‍ തല കുനിച്ച് നില്‍ക്കേണ്ടി വന്നു. അര്‍ദ്ധ രാത്രി  12നും പുലര്‍ച്ചെ  4നും ഇടക്ക്   17 ബോംബുകളാണ് വര്‍ഷിച്ചത്. അതിര്‍ത്തിയിലെ ഷെല്ലാക്രമണത്തെ നാണിപ്പിക്കുന്ന നാദാപുരം സഖാക്കളുടെ ബോംബാക്രമണം. വിളി കേള്‍ക്കാവുന്ന ദൂരത്തില്‍ കോടിയേരിയുടെ പോലീസുണ്ടെങ്കിലും നിസ്സഹായരായ സഹോദരിമാരുടെ നിലവിളികള്‍ അവരുടെ കര്‍ണപുടങ്ങള്‍ തുറപ്പിച്ചില്ല. നാല് മണിക്കൂര്‍ നീണ്ട പ്രീപ്ലാന്റ്റ് ബോംബേറ് കഴിഞ്ഞ് സഫ്രോണ്‍ സഖാക്കള്‍ സ്വന്തം വീടുകളില്‍ ചെന്ന് കുളിച്ചു വൃത്തിയായി, കവര്‍ന്നെടുത്ത മുതലുകള്‍ എണ്ണിത്തിട്ടപ്പെടുത്തി, ഉറങ്ങാന്‍ കിടന്നു എന്നുറപ്പ് വരുത്തിയ നാദാപുരം പോലീസ് സംഭവ സ്ഥലത്ത് കുതിച്ചെത്തി!!! 


അക്രമികള്‍ തെരഞ്ഞെടുത്തത് സ്ത്രീകള്‍ മാത്രമുള്ള വീടുകളാണ്. പുരുഷ കേസരികളൊക്കെ എന്നെയും നിങ്ങളെയും പോലെ കടല്‍ കടന്നിക്കരെ പോന്നിട്ടുണ്ട്. ഗള്‍ഫ് കുടിയേറ്റത്തിന്റെ ആദ്യ നാളുകളില്‍ തന്നെ  ഇക്കരെ എത്തിയ നാദാപുരത്തുകാര്‍ പരസ്പര വിശ്വാസവും സഹകരണവും കൊണ്ട് സാമ്പത്തിക ഭദ്രത നേടിയെങ്കിലും ഇന്നും ഭീതിയുടെ നിഴലില്‍ ജീവിക്കേണ്ടി വരുന്നു. വര്‍ഗ ബോധത്തിന് പകരം വര്‍ഗീയത പഠിച്ച സഖാക്കള്‍ അക്രമത്തിനു പുറമേ കൊള്ളയടി എന്ന ശീലം തുടങ്ങിയതും തുടരുന്നതും ഇവിടെയാണ്‌, കഴിഞ്ഞ കല്ലാച്ചി കൊള്ളക്ക് ശേഷം ചൊറിപിടിച്ച്  വിംസ് ഹോസ്പിറ്റലില്‍ വന്ന ഒരു സഖാവിനെ ചുറ്റും കൂടിയവര്‍ കൈകാര്യം ചെയ്ത രസകരമായ ഒരു സംഭവം സ്മരണീയമാണ്. കൊള്ള മുതല്‍ വീതം വെപ്പില്‍ കിട്ടിയ  "പിഫ് പഫ്" ബോഡി സ്പ്രേ ആണെന്ന നിയ്യത്തില്‍ ഉപയോഗിച്ചതാണ് സഫ്രോണ്‍ സഖാവിന്റെ ചൊറിക്ക് കാരണമായത്‌.

 ആക്രമിക്കപ്പെട്ട  വീടുകളില്‍ ചെന്നവരൊക്കെ തലയും താഴ്ത്തിയാണ് തിരിച്ചു പോന്നത്. ഒരു സഹോദരി കരഞ്ഞു പറഞ്ഞത് "പന്ത്രണ്ടു മണി മുതല്‍ തുടങ്ങിയതാ ബോംബിന്റെ ശബ്ദം..ഞാനും ഈ രണ്ടു കുട്ടികളും പേടിച്ചു പിന്‍ ഭാഗത്തുള്ള സ്റ്റോര്‍ റൂമില്‍ കയറി ഇരുന്നതാ.ജനാല ഇല്ലാത്തതിനാല്‍ സ്റ്റോര്‍ റൂം ആണ് നല്ലതെന്ന് തോന്നി.എങ്ങനെ എങ്കിലും രാവിലെ ആകണേ എന്നത് മാത്രമായിരുന്നു പ്രാര്‍ത്ഥന. അതിനിടക്ക് ഈ മോള്‍ കരയാനും തുടങ്ങി. കുറെ കഴിഞ്ഞ് രാത്രി രണ്ടു മണിക്കാ ഇവിടെ ബോംബ്‌ പൊട്ടിയത്.ഇതാ ഇവിടെയാ അവരെരിഞ്ഞത് ..ഞാനെന്തു തെറ്റാ ഇവരോട് ചെയ്തത്" ഈ കരച്ചിലിനിടക്ക് ഒരു സ്ത്രീ അല്പം രോഷത്തോടെ പറഞ്ഞത് "ആണുങ്ങളായ നിങ്ങള്‍ക്കൊന്നും ഇത് തടയാന്‍ ആവൂലേല്‍ പെണ്ണുങ്ങളായ ഞങ്ങള്‍ ഇറങ്ങിക്കോളാം" ഈ രോഷപ്രകടനം 
അവിടെക്കൂടിയ പുരുഷ വര്‍ഗ്ഗത്തിന്റെ ചങ്കിനു കുത്താന്‍ പാകത്തിലുള്ളതായിരുന്നു. അതിനിടക്ക് മറ്റൊരു വാര്‍ത്തയും അവിടെ എത്തി.അക്രമിക്കപ്പെട്ട മറ്റൊരു വീട്ടിലെ സ്ത്രീ നാദാപുരം പോലിസ് സ്റ്റേഷനില്‍ പരാതി എഴുതി നല്‍കാന്‍ ചെന്നെങ്കിലും പോലീസുകാര്‍ പരാതി കേള്‍ക്കുന്നതിന് പകരം അവളുടെ കൂടെ പോയ സഹോദരനെ പഴയൊരു
 കേസില്‍ പ്രതിയാണെന്ന് പറഞ്ഞു പിടിച്ചു വെച്ചു..ഇത് കണ്ട് ആ സ്ത്രീ പോലിസ് സ്റ്റേഷനില്‍ ബോധം കെട്ട്  വീണു" ഇതൊക്കെ കേള്‍ക്കുമ്പോള്‍ ധമനികളില്‍ രക്തയോട്ടം നിലക്കാത്തവര്‍ക്കൊക്കെ ചോര തിളക്കും എന്നത് സ്വാഭാവികം.

 കോണ്‍ഗ്രസ്സ് ഓഫീസ് അക്രമിക്കുക, അക്രമികള്‍ക്കെതിരെ സാക്ഷി പറഞ്ഞ യൂത്ത് ലീഗുകാരെ അങ്ങാടിയില്‍ വെച്ച് മര്‍ദ്ധിക്കുക,ഹോസ്പിറ്റലില്‍ ചികിത്സ തേടിയെത്തുമ്പോള്‍ ഡോക്ടര്‍മാര്‍ക്കെതിരെ ഭീഷണി മുഴക്കുക,രാത്രി മണിക്കൂറുകള്‍ നീണ്ടു നിന്ന ബോംബേറും കൊള്ളയടിയും നടത്തുക, അതി രാവിലെ വന്നു പോലീസില്‍ കമ്പ്ലയിന്റ് ചെയ്‌താല്‍ വീണ്ടും ബോംബെറിയുമെന്ന്  ഭീഷണിപ്പെടുത്തുക.പോലീസ് സ്റ്റേഷനില്‍ പരാതിയുമായി ചെന്നാല്‍ ചെന്നവരെ പിടിച്ച് കസ്റ്റടിയില്‍ വെക്കുക.അഭിമാനമുള്ള ഏതു സമൂഹമാണ് ചുവപ്പിന്റെയും കാക്കിയുടെയും ഈ കൂട്ടായ നെറികേടിനു മുന്നില്‍ പ്രകോപിതരാവാതെ നില്‍ക്കുക. ഇങ്ങനെ പയന്തോങ്ങിലെ തേര്‍വാഴ്ചയില്‍ മനം നൊന്തു, പ്രതികരിക്കാനല്ല പ്രതിരോധിക്കാന്‍ ഇറങ്ങിയ അഞ്ച് ചെറുപ്പക്കാരാണ് അധിദാരുണമായി കൊല്ലപ്പെട്ടത്.അവിവേകമാണ് അവര്‍ കാണിച്ചതെങ്കിലും നമുക്ക് അവര്‍ക്ക് മാപ്പ് കൊടുക്കാം. കൂടെ പ്രാര്‍ഥനയും..നാഥന്‍ അവര്‍ക്ക് പൊറുത്തു കൊടുക്കട്ടെ.

പിന്‍കുറിപ്പ്: നാദാപുരത്തിനടുത്ത് ആവോലത്ത് അച്ഛന്‍ അടുക്കളയില്‍ ചുരുട്ടി വെച്ച ബോംബ്‌ പൊട്ടി നീതു എന്ന ആറുവയസ്സുകാരി കൊല്ലപ്പെട്ടത് പത്തുവര്‍ഷം മുന്നെയായിരുന്നു. ചേതനയറ്റ മോളുടെ ശരീരം മുറ്റത്തെടുത്ത്
 കിടത്തി, അച്ഛന്‍ ബോംബിന്റെ അവശിഷ്ടങ്ങള്‍ നശിപ്പിക്കുകയും രക്തക്കറ പുരണ്ട അടുക്കള നിലം ചാണകം കൊണ്ട് മെഴുകുകയുമായിരുന്നു ആദ്യം ചെയ്തത്. നേര് നേരത്തെ അറിയിക്കുന്ന "ദേശാഭിമാനി" ലീഗ് ഗുണ്ടകളുടെ ബോംബേറില്‍ പിഞ്ചു ബാലിക കൊല്ലപ്പെട്ടു എന്ന് വാര്‍ത്തയെഴുതി. ജില്ലാ കമ്മറ്റി പത്ര സമ്മേളനം നടത്തി. അന്ന് അതി സമര്‍ത്ഥനായ നാദാപുരം സി.ഐ. അക്ബര്‍ സത്യം പുറത്തെത്തിച്ചു. അച്ഛന്‍ ചുരുട്ടി വെച്ച ബോംബാണ് മകളുടെ ജീവനെടുത്തതെന്ന് . അടുക്കളയിലെ രക്തക്കരയാണ് സത്യത്തിലേക്ക് വഴി തുറന്നത്. കഴിഞ്ഞ ആഴ്ച ആ അച്ഛന്‍ ആവോലത്ത് ചുവന്ന ലഡു വിതരണം ചെയ്ത് അഞ്ചുപേരുടെ മരണം ആഘോഷിച്ചത്രേ.

Friday, 17 September 2010

ജമാഅത്തെ ഇസ്ലാമിയുടെ കൂട്ടക്കരച്ചില്‍

അനുകരണീയമെന്നു നോണ്‍ മലയാളികള്‍ പുകഴ്ത്തിപ്പാടിയ "കേരള മുസ്ലിം മോഡല്‍" നശിപ്പിക്കാന്‍ പൂര്‍വ്വാശ്രമത്തില്‍ "ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ" എന്ന മുദ്രാവാക്യം രചിച്ചവര്‍ വടിവാളും,എസ്‌ കത്തിയും കല്ല്‌ വെച്ച നുണളുമായി  ഇറങ്ങിയത് കണ്ട്‌ ടി പത്മനാഭന്‍ കുറിച്ചത് "ശിഹാബ് തങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍" എന്നാണ്.  തങ്ങളുടെ സാന്നിദ്ധ്യം അനിവാര്യമായ നേരത്താണ് ആ സൗമ്യ ദീപം പൊലിഞ്ഞത് എന്ന് മലയാള മനോരമയില്‍ അദ്ദേഹം അനുസ്മരിക്കുന്നു.കഴിഞ്ഞ ഒരു വര്‍ഷമായി അക്കാദമിക തലത്തില്‍ നടക്കുന്ന സെമിനാറുകളില്‍ മുതല്‍ നാട്ടിന്‍പുറങ്ങളിലെ സ്വകാര്യ സംഭാഷണങ്ങളില്‍ വരെ തങ്ങള്‍ നിരന്തരം അനുസ്മരിക്കപ്പെടുകയാണ്.  ഒന്നാം ചരമ വാര്‍ഷിക ദിനത്തില്‍ പ്രധാനമന്ത്രി ഡോക്ടര്‍ മന്‍മോഹന്‍സിംഗ് ശിഹാബ് തങ്ങളുടെ പേരിലുള്ള സ്റ്റാമ്പ് പുത്തിക്കിക്കൊണ്ട്‌ പറഞ്ഞത് തങ്ങള്‍ അര്‍ഹിക്കുന്ന ആദരവിന്‍റെ ചെറിയ ഒരംശം മാത്രമാണ് ഇതെന്നാണ്.  
കേരളത്തിലെ സാമുദായിക സൗഹൃദത്തിന്‍റെ കാന്‍വാസില്‍ വിധ്വേഷ ചിത്രങ്ങള്‍ വരക്കാന്‍ ഇറങ്ങിയ വികാര ജീവികളെ കണ്ട്‌ ഓരോ മലയാളിയും കൊതിക്കുന്നുണ്ട്‌  "തങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍" എന്ന്. എന്നാല്‍ കുറച്ച് നാളുകളായി "തങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍" എന്ന് കഥന ഭാരത്തോടെ പറയുന്നത് ജീവിത കാലത്ത് തങ്ങളുടെ പക്വമായ തീരുമാനങ്ങളെ വികലമായി മാത്രം മനസ്സിലാക്കിയ കേരള ജമാഅത്തെ ഇല്സ്ലാമി   നേതാക്കന്മാരാണ്. നാട് കടത്തപ്പെട്ട മുന്‍ അമീര്‍ സിദ്ധീഖ് ഹസ്സന്‍ ഭായി മുതല്‍ സോളിഡാരിറ്റി രാജാവ് സി ദാവൂദ് വരെ തങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് നിരന്തരം ഓര്‍മിപ്പിക്കുന്നു.


സമുദായത്തില്‍ വളര്‍ന്നു വരുന്ന തീവ്രവാദ പ്രവണതകളെ പ്രധിരോധിക്കാന്‍ മുസ്ലിം ലീഗ് കോട്ടക്കലില്‍ വിളിച്ചു ചേര്‍ത്ത സമുദായ സംഘടനകളുടെ യോഗത്തില്‍ ജമാഅത്തിനെ വിളിച്ചില്ല എന്നതാണ് ഇവരെ പ്രകോപിപ്പിച്ചത്. ക്ഷണിക്കപ്പെടാത്ത കോട്ടക്കല്‍ സംഗമത്തിനെതിരെ പ്രധാനമായും മൂന്ന് ആരോപണങ്ങളാണ് ഇവര്‍ ഉന്നയിക്കുന്നത്. 
1) ശിഹാബ് തങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ കോട്ടക്കല്‍ യോഗം സംഭവിക്കുമായിരുന്നില്ല.
2) തീവ്രവാദത്തിനെതിരെ ലീഗ് നേതൃത്വം മൃതു സമീപനമെടുത്തപ്പോഴൊക്കെ ജമാഅഅത്താണ് ശക്തമായ രീതിയില്‍ രംഗത്ത് വന്നത്.
3) സമുദായ ഐക്യം കാക്കുന്നതില്‍ എന്നും ബദ്ധശ്രദ്ധരായ ജമാഅത്തിനെ മാറ്റി നിര്‍ത്തുന്നതിലൂടെ കേരള മുസ്ലിം ഘടനയില്‍ കാര്യമായ ചിദ്രത വിളിച്ചു വരുത്തുകയാണ് മുസ്ലിം ലീഗ് ചെയ്യുന്നത്.ഈ മൂന്നു ആരോപണങ്ങളും  അടിസ്ഥാനപരമായി വിശകലനം ചെയ്യേണ്ടതുണ്ട്‌.


മാസപ്പിറവി പോലുള്ള തികച്ചും മതപരമായ വിഷയത്തില്‍ ഭിന്നത ലഘൂകരിക്കാന്‍ വിളിച്ച  സൗഹൃദ സദസ്സുകളില്‍ ജമാഅത്ത് ക്ഷണിക്കപ്പെട്ടത് സ്വാഭാവികമാണ്. ഇത് ശിഹാബ് തങ്ങള്‍ മുന്‍കയ്യെടുത്ത് നടത്തിയതാണെന്നതും വാസ്തവം. പക്ഷെ സമുദായത്തിനകത്ത് വളര്‍ന്നു വരുന്ന തീവ്രവാദത്തിന്‍റെ മുള്‍ചെടികളെ നശിപ്പിക്കാന്‍ വിളിക്കുന്ന കൂട്ടായ്മയിലേക്ക് പഠന മനനങ്ങളിലൂടെ ഈ ചെടി മുളപ്പിക്കാന്‍ അധ്വാനിച്ചവരെയാണ് ക്ഷണിക്കേണ്ടത് എന്ന വാദം സാമാന്യ ബുദ്ധിക്കു നിരക്കാത്തതാണ്. തങ്ങളുണ്ടായിരുന്നെങ്കില്‍ എന്ന് കോളമെഴുതുന്നവര്‍ തങ്ങളെ വിമര്‍ശിക്കാന്‍ ആര്‍കും പേജ് കൊടുത്തവരായിരുന്നു എന്നതും കൂട്ടിവായിക്കപ്പെടണം. "കേരള മുസ്ലിം മോഡല്‍" എന്നത് തന്നെ സംഘപരിവാറിന്റെ ലാളനയില്‍ വളര്‍ന്ന തങ്കക്കുടമാണെന്നും സൗമ്യനായ ശിഹാബ് തങ്ങള്‍ പരിവാര സംഘടനകളുടെ അജണ്ടകള്‍ നടപ്പിലാക്കാനുള്ള   ഉപകരണമായിരുന്നുവെന്നും അതുകൊണ്ടാണ് തങ്ങള്‍ക്ക് പൊതു സമൂഹത്തില്‍ മറ്റു മുസ്ലിം നേതാക്കള്‍ക്ക് കിട്ടാത്ത "മതേതര സമ്മിതി" കിട്ടിയതെന്നും ഒട്ടും ലജ്ജയില്ലാതെ "മാധ്യമം" എഴുതിയത് തങ്ങള്‍ മരിച്ചതിന്റെ ഏഴാം നാളിലായിരുന്നു.  മുസ്ലിം സമൂഹം തങ്ങളുടെ വേര്‍പാടില്‍ തീവ്ര ദുഖം പങ്കുവെച്ച്  തീരുന്നതിനു മുന്നെയായിരുന്നു  ഓസ്ട്രേലിയയില്‍ താമസിച്ചു ലീഗ് വിരുദ്ധ ഗവേഷണം നടത്തുന്ന നുഅയ്മാനെ കൊണ്ട്‌ "മാധ്യമം" ഇങ്ങനെ ഒരു കുത്തിനോവിക്കല്‍ നടത്തിച്ചത്. ലീഗിനു രാഷ്ട്രീയമായി നഷ്ടമാണു സംഭവിക്കുക എന്നുറപ്പുള്ള സന്ദര്‍ഭങ്ങളില്‍ പോലും തങ്ങള്‍ പഠിപ്പിച്ച ആത്മ സംയമനം ലീഗിന്‍റെ രാഷ്ട്രീയ ലാഭത്തേക്കാള്‍ സമുദായത്തിന്റെയും നാടിന്റെയും നന്മയെയാണ് വിലമതിക്കെണ്ടത് എന്ന നിലപാടില്‍ നിന്നു കൊണ്ടായിരുന്നു എന്ന് വൈകിയാണെങ്കിലും അംഗീകരിക്കുന്നത് സന്തോഷകരം.    
ജമാഅത്തെ ഇസ്ലാമിയുടെ എന്‍.ഡി.എഫ് വിരുദ്ധ നിലപാടുകള്‍ ആശയാധിഷ്ടിതമാണ് എന്ന് വിശ്വസിക്കുന്നവര്‍ മലയാളികള്‍ക്കിടയില്‍ തുലോം പരിമിതമാണ്. "മാധ്യമത്തിന്റെ" വായനക്കാര്‍ "തേജസിന്‍റെ" വരിക്കരാവുന്നതോടെ തുടങ്ങിയ തികച്ചും "പത്രാധിഷ്ടിത" ഈര്‍ശ്യയായി മാത്രമാണ് ജമാഅത്ത്  നിലപാടിനെ അധിക ധൈഷണിക ഭാരമൊന്നും ഇല്ലാത്തവര്‍ വരെ മനസ്സിലാക്കുന്നത്. മുസ്ലിം ലീഗ് എന്‍.ഡി.എഫിനെതിരെ കൃത്യമായ നിലപാട് തറയില്‍ നിന്നുകൊണ്ട്‌ പ്രവര്‍ത്തിച്ചപ്പോള്‍ "കോഴിക്കോട്ട് ഇരട്ട സ്ഫോടനം,പിന്നില്‍ എന്‍.ഡി.എഫ്" എന്ന് സെന്‍സേഷനല്‍ വാര്‍ത്ത നല്‍കി അവരെ കൊടും തീവ്രവാദികളാക്കുകയായിരുന്നു ജമാഅത്തും "മാധ്യമവും". കേരളത്തിന്‍റെ രൂപീകരണ നാള്‍ മുതല്‍ മലയാളികള്‍ക്ക് തീവ്രവാദത്തിന്‍റെ ഉരക്കല്ലുകള്‍ ജമാഅത്തും ആര്‍.എസ്.എസ്സുമായിരുന്നു. ജമാഅത്ത് എന്ന കല്ലില്‍ ഉരച്ചിട്ടായിരുന്നു മുസ്ലിം സമൂഹത്തില്‍ വളര്‍ന്നു വയസ്സറിയിച്ച ഓരോ തീവ്രവാദ മൂവ്മെ൯റുകളുടെയും മാറ്റ് തിട്ടപ്പെടുത്തിയത്. ഈ ഉരക്കകല്ലിന്‍റെ ഭാരം എന്‍.ഡി.എഫ് വഴി ഇറക്കിവെക്കാം എന്ന ധാരണയും ജമാഅത്തിന്‍റെ   എന്‍.ഡി.എഫ് എതിര്‍പ്പിനു കാരണമായി. അതിലുപരി സമസ്തയും,മുജാഹിദ് വിഭാഗങ്ങളും കാണിച്ച ആദര്‍ശത്തിലൂന്നിയ ഒരെതിര്‍പ്പ് ജമാഅത്തെ ഇസ്ലാമി ഉയര്‍ത്തിയില്ല എന്നത് ഒരു പൊതു ധാരണയായി മുസ്ലിംകള്‍ക്കിടയില്‍ ഇന്നും നിലനില്‍ക്കുന്നു. പത്രപ്രസാധന രംഗത്ത് കടക്കുന്നത്‌ വരെ എന്‍.ഡി.എഫിനു വേണ്ട ബൌദ്ധിക ബലം നല്‍കിയതും  ജമാഅത്തെ ഇസ്ലാമി തന്നെ ആയിരുന്നു.
കേരളത്തിലെ മുസ്ലിം സംഘടനകള്‍ക്കുള്ളിലും സംഘടനകള്‍ തമ്മിലും ശക്തമായ പിണക്കങ്ങളും തുടര്‍ന്നുള്ള ഇണക്കങ്ങളും ധാരാളം രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്‌. അത്തരം സന്ദര്‍ഭങ്ങളില്‍ കുളം കലക്കി മീന്‍ പിടിക്കുക എന്ന പതിവ് രാഷ്ട്രീയ സമീപനം മുസ്ലിം ലീഗിന്‍റെ ഭാഗത്ത് നിന്ന് കാണാറില്ല. പക്ഷെ സമുദായ ഐക്യത്തെ കുറിച്ച് ഗീര്‍വാണം മുഴക്കുന്നവര്‍ "മാധ്യമം" പത്രത്തിന്‍റെ പിറവിക്കു മുമ്പും ശേഷവുമുള്ള സമുദായത്തിന്‍റെ ഐക്യവും ഐക്യമില്ലായ്മയും ഒന്ന് വിലയിരുത്തുന്നത് നന്നായിരിക്കും. "മാധ്യമത്തിനു" മുന്നില്‍ മാന്യതക്കുള്ള മാനദണ്ഡം ലീഗിനോടുള്ള എതിര്‍പ്പ് മാത്രമായി ചുരുങ്ങിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. ലീഗിനെ എതിര്‍ക്കുന്ന ഏതു പ്രതിലോമ ശക്തികള്‍ക്കും സമൂഹത്തില്‍ അംഗീകാരം നേടിക്കൊടുക്കാന്‍  മത്സരിക്കുമ്പോള്‍ സമുദാത്തിന്‍റെയോ മതത്തിന്‍റെയോ ഭാവി ജമാഅത്തിനു  പ്രശ്നമായിരുന്നില്ല. അതിന്‍റെ അനന്തര ഫലങ്ങളാണ് കൈവെട്ടും, കലാപങ്ങളും, ഒറ്റപ്പെടലുമായി നാം അനുഭവിക്കുന്നത്.


മുസ്ലിം സംഘടനകളുടെ സമ്മര്‍ദത്തിനു മുന്നില്‍ ലീഗിന്‍റെ വഴിപ്പെടലാണ് കോട്ടക്കലില്‍ സംഭവിച്ചതെന്ന് സിദ്ധീക്ക് ഹസ്സന്‍ എഴുതിയത് വായിച്ചിട്ടെങ്കിലും ജമാഅത്ത് ഒരാത്മ വിശകലനം നടത്തണം. പരസ്പരം കടിച്ചുകീറുന്ന സുന്നി മുജാഹിദ് ഗ്രൂപ്പുകള്‍ എന്തുകൊണ്ടാണ് ജമാഅത്തിനെ പടിക്കുപുറത്ത് നിര്‍ത്തുന്നതില്‍ യോജിക്കുന്നതെന്ന്. ഇടതു വലതു മുന്നണികളും ട്രീസ സെറ്റില്‍വാദ് അടക്കമുള്ള "മുന്‍ സഹയാത്രികരും" അകലം പാലിക്കാന്‍ ശ്രമിക്കുന്ന ഈ നേരത്തെങ്കിലും ജമാഅത്തെ ഇസ്ലാമി കേരള ഘടകത്തിന് ഒരാത്മ പരിശോധന എന്തു കൊണ്ട്ണ്ടും അനുപേക്ഷണീയമാണ്.